പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.
വി എസ് മന്ത്രിസഭയിലും ഇപ്പോള്‍ പിണറായി മന്ത്രി സഭയിലുമിരുന്ന് തോമസ് ഐസക് അവതരിപ്പിച്ച 12 ബജറ്റുകള്‍ ഉണ്ടാക്കിയ മാറ്റം ബജറ്റ് സാധാരണക്കാരുടെ വിഷയമാക്കി മാറ്റി എന്നതാണ്. മറ്റെല്ലാം ചര്‍ച്ചക്കിട്ട് തള്ളിക്കളഞ്ഞാലും ധനമന്ത്രി ബജറ്റില്‍ അങ്ങുണ്ടാക്കിയ ഭാവുകത്വപരമായ ഈ മാറ്റം സംസ്ഥാന ബജറ്റുകളുടെ ചരിത്രത്തിലെ ഒരു കുതറലായിരുന്നു. അത് രേഖപ്പെടുത്തപ്പെടുകതന്നെ ചെയ്യും.
അധിക നികുതി ചുമത്തിയില്ല. ക്ഷേമ പെന്‍ഷനുകള്‍ ഒരു പൊടിക്ക് കൂട്ടി. കിറ്റ് വിതരണം തുടരും. നിർമ്മിത ബുദ്ധി, നോളജ് എക്കോണമി, ഇൻഡസ്ട്രി 4.0 തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍